ദി ത്രില്ലര്‍ (18.11.2010)

| Posted in | Posted on

0


ആനന്ദ ഭൈരവിയുടെ ബാനറില്‍ ബി.ഉണ്ണികൃഷ്ണനും സാബുചെറിയാനും ഒരുമിച്ച് നിര്‍മ്മിച്ച 'ദി ത്രില്ലര്‍' തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. വലീയ സവിശേഷതകള്‍ ഒന്നുമില്ലാതെ.

ഒരു പൃഥ്‌വിരാജ് ചിത്രം എന്നത് മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തിന് എടുത്തു പറയത്തക്ക പ്രത്യേകതള്‍ ഒന്നും ഇല്ലെന്നു തന്നെ പറയാം. എത്രയോ തവണകള്‍ മാറ്റുരച്ച, സ്ഥിരം പോലീസ് കഥകള്‍. സുരേഷ് ഗോപി, തുടങ്ങിയ പല നടന്മാര്‍ പലവിധം പയറ്റി, പ്രേക്ഷകന് ബോറടിച്ച സ്ഥിരം സബ്ജക്ട് വീണ്ടും അവര്‍ക്ക് മുന്‍പില്‍ വിളമ്പാന്‍ തോന്നിച്ച ഉണ്ണികൃഷ്ണന്റെ ധൈര്യം സമ്മതിക്കേണ്ടിയിരിക്കുന്നു. അതും ഇക്കാലത്ത് !


മാടമ്പിക്ക് മുന്‍പ് ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ഐ.ജിയില്‍ നിന്നും ഒരു വ്യത്യസ്ഥതയുമില്ലാതെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന വിഷയം മാറിയിട്ടുണ്ടെന്ന് മാത്രം. ഷാജികൈലാസ് മുന്‍ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെട്ട രീതികളായ കുറെ ബൂട്ടുകളുടെ ഷോട്ടുകളും, കുറെ കാറുകള്‍ വിവിധ ഓഫീസുകള്‍ക്ക് മുന്‍പില്‍ വന്നു നില്‍ക്കുന്നതും മന്ത്രിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നതും പോലീസുകരില്‍ ഒരാള്‍ ഒറ്റുകാരനാവുന്നതും മന്ത്രിയുടെ പ്രത്യേക പരിഗണനയിലൂടെ നായകന്‍ വീണ്ടും കേസ് തുടരുന്നതും കേട്ടുപഴകിച്ച കുറെ അറുബോറന്‍ ഡയലോഗുകളും...ഉണ്ണികൃഷ്ണന്‍ സിനിമയുടെ കാര്യത്തില്‍ ശരിക്കും 'ഉണ്ണി' യാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ദി ത്രില്ലര്‍. സിനിമയുടെ പേരിലുള്ള ത്രില്ലൊന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കില്ല.


പോലീസ് കഥകളില്‍ മിക്കതും ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കും. കൊലപാതങ്ങളുടെ പൊരുള്‍ അഴിച്ചു വരുമ്പോള്‍ പ്രേക്ഷകന് ഉണ്ടാവാറുള്ള ത്രില്ല് എത്രയോ സിനിമകളില്‍ പരീക്ഷിക്കപ്പെട്ടതാണ്.


എന്നാല്‍ മിക്കതും വേണ്ടത്ര പ്രതീക്ഷയോ ത്രില്ലോ പ്രേക്ഷകന് കൊടുക്കാറില്ലെന്നു മാത്രം. മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കിയാല്‍, പോലീസ് കഥകള്‍ ഇല്ലെങ്കിലും, മിക്കചിത്രങ്ങളിലുടനീളം ഒരു കള്ളനും പോലീസും കളിയാണ്. ഒരുപക്ഷേ, പ്രണയം കഴിഞ്ഞാല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ആശയം ചിലപ്പോള്‍ ഈ കള്ളനും പോലീസും കളിതന്നെ ആവണം.

Comments (0)

Post a Comment