സിംഹാസനം

| Posted in | Posted on

0



താരസിംഹാസനം കൊതിച്ച് ഒടുക്കം ഒരു പലകപോലും ഇരിക്കാന്‍ കിട്ടാത്ത അവസ്ഥയാണ് പൃഥ്‌വിരാജ് ഈ ചിത്രം പുറത്തു വന്നതിന് ശേഷം. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ ഷാജികൈലാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് സിംഹാസനം. എന്തായാലും പ്രഥ്‌വിരാജിന്റെ സാറ്റലൈറ്റുകൊണ്ട് തല്‍ക്കാലമ എസ്. ചന്ദ്രകുമാര്‍ പിടിച്ചു നിന്നുകാണുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും അസോസിയേഷന്റെ സാറ്റലൈറ്റ് നിയന്ത്രണം ഈ സിനിമയെ എങ്ങിനെ ബാധിച്ചു എന്നുകൂടി ചിന്തിക്കണം.



മാസങ്ങള്‍ക്ക് മുന്‍പ് വന്‍പോസ്റ്ററുകളും കട്ടൗട്ടുകളുമായി രംഗപ്രവേശനം ചെയ്യാനിരുന്ന സിംഹാസനം ശടേന്ന് നിര്‍ത്തിവെച്ചു. പിന്നീട് രണ്ടു മാസത്തോളം കഴിഞ്ഞാണ് ആശാന്‍ സിംഹാസനുവുമായി പുറത്തു വന്നത്. ഇതിനിടെ തമാശയ്ക്കാണേലും ഒരു കോമഡി പരന്നു. ചിത്രം അത്രയും മോശമായതിനാല്‍ പൃഥ്‌വിരാജ് മൊത്തത്തില്‍ വാങ്ങി അടുക്കളയിലെ ഷെഡ്ഡില്‍ വച്ചിരിക്കുകയാണെന്ന്. വാസ്തവത്തില്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ പൃഥ്‌വിരാജ് അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ നന്നായേനെ എന്നു ചിന്തിച്ചു പോയി.

സാധരണയുള്ള ചിത്രങ്ങളുടെ നിലവാരം പോലും പുലര്‍ത്താന്‍ ഷാജികൈലാസിനായില്ല. വെറുതെ ഒരു പേരിന് സിനിമ ചെയ്ത് ഒപ്പിച്ചതുപോലെയാണ് ചിത്രം ആദ്യം മുതലല്‍ക്ക് ഫീല്‍ ചെയ്യുന്നത്. എന്തായാലും പ്രേക്ഷകര്‍ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് രണ്ടാമത്തെ ദിവസം തീയറ്ററുകളില്‍ ഈച്ചയാട്ടിയിരുന്ന ഒന്നുരണ്ട് കാഴ്ചക്കാരെ മാത്രം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു ചോദ്യംമാത്രം ബാക്കി...എന്തിനായിരുന്നു ഈ ഒരു 'സിംഹാസനം?'


ആറാംതമ്പുരാന്‍ തുടങ്ങി മോഹന്‍ലാലിന്റെ മീശപിരിപ്പന്‍ സിനിമകളും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ സിനിമ. കൂട്ടത്തില്‍ ഒരു മോഹന്‍ലാല്‍ കളികളിക്കാന്‍ പൃഥ്‌വിരാജും. കഷ്ടം. മലയാള സിനിമ നന്നാവുന്നു എന്ന തോന്നലുളവാക്കിയ ഈ വര്‍ഷത്തില്‍ 'ഇല്ല...............മക്കളേ..ഞങ്ങളുടെ തനി സ്വഭാവം ഇതാണ് ' എന്നു കാണിക്കുന്ന ഇത്തരം സിംഹാസനങ്ങള്‍ ദയവുചെയ്ത് റിലീസ് ചെയ്ത് പ്രേക്ഷകനെ ബുദ്ധിമുട്ടിക്കരുത്.

Comments (0)

Post a Comment